Wednesday 1 June 2011

വിഷാദം !



ശൂന്യമായൊരു സന്ധ്യയില്‍ ,
കാറ്റ്പോലും മൗനമായ് ! 

വീണു പൊട്ടിയ ചില്ലുപാത്രം -
വേര്‍പെടുത്തും നൊമ്പരം !

വസന്തമെന്നേ മാഞ്ഞുപോയി,
വരണ്ട ചുണ്ടും ബാക്കിയായ് !

വികാരമെന്നും വൈകൃതം, 
വിചാരമെന്നേയന്ന്യമായി ! 

വിഷാദമെന്നില്‍ കരിനിഴല്‍ -
നിഗൂഡതയില്‍ വീഴ്ത്തിടും ! 

മുള്ളുപാകിയ വഴികളെന്‍ -
നഗ്നപാദം മുറിവാക്കിടും ! 

തുറന്ന ജാലകച്ചെപ്പിലും -
നിറഞ്ഞു കാണുമെന്‍ കണ്ണുനീര്‍.

കാറ്റു വന്നാല്‍ കൗതുകം ,
കാലമെന്നെയുമോര്‍ക്കുമോ? 

സ്വരമിടറിയ കുരുവിയും -
മധുരഗാനം പാടുമോ?

മഴനിലാവും മാഞ്ഞു പോയി,
മരണമെന്നില്‍ വന്നുവോ ?

മരണമെന്നില്‍ വന്നുവോ ?

No comments:

Post a Comment