Saturday 17 March 2012

പദയാത്ര !



ഒന്നു ഞാനിന്നറിയുന്നു നീ -
ലോകമില്‍ ഇനിയില്ലാ....
വന്നു ചേര്‍ന്നെന്‍ യാത്രയില്‍ -
വിട ചൊല്ലിടാതെ പോയിയോ...

കണ്ണുനീരിന്‍ തുള്ളിപോല്‍ -
മണ്ണില്‍ വീണലിഞ്ഞൂ ...
കണ്മണീയെന്നുള്ളിലെന്തോ   -
വിങ്ങലായി മറഞ്ഞൂ...

ചെല്ലമേറെ ചൊല്ലിയെന്നും -
ബാല്യകാലം പങ്കിടുമ്പോള്‍,
ചെന്നു ഞാനെന്നോര്‍മ്മയില്‍ -
ചെറു പുഞ്ചിരീ നിറഞ്ഞൂ...

കല്‍വിളക്കും കൈയ്യിലേന്തി -
കാലിലെച്ചിലമ്പനക്കീ,
വന്നു മുന്നില്‍ നിന്‍റെ രൂപം-
മണ്മറഞ്ഞൊരു വശ്യരൂപം !

ഇനിയുമേറെ ചെന്നു ചേരാന്‍ -
എന്നിലേ പദം ബാക്കിയായി,
വന്നിടും ഞാനോര്‍ത്തു പോവുക -
അന്നു നീ തനിച്ചല്ലാ...

ഊന്നുവടി !



വൃദ്ധന്‍റെ കൈയ്യിലിരിക്കുന്ന ഊന്നുവടിയിലായിരുന്നു അവന്‍റെ ശ്രദ്ധ ! 

എത്ര മനോഹരമായി പണി തീര്‍ത്തിരിക്കുന്നു അത്... 

ഒരിക്കല്‍ തന്‍റെയും സന്തതസഹചാരിയാകേണ്ട ഒന്നില്‍ കണ്ണുകള്‍ ഉടക്കി നില്‍ക്കുന്നതില്‍ ആശ്ചര്യപ്പെടേണ്ടതുമില്ല !

 ഇതുപോലെയൊന്നു തനിക്കും വാങ്ങണമെന്ന ഉറച്ച തീരുമാനവുമായി ആ യുവാവ് കാലചക്രത്തിന്‍റെ  ഗതിവിഗതികള്‍ക്കനുസൃതമായി സഞ്ചരിച്ചു കൊണ്ടേയിരുന്നു...