Friday 3 June 2011

പുതുമണവാട്ടി ! ( മാപ്പിളക്കവിത )




പാല്‍നിലാവായി പുഞ്ചിരിയ്ക്കും-
പൂങ്കിനാവിന്‍ ഹൂറി നീ...
പാതിവര്‍ണ്ണം ചേര്‍ന്ന മുല്ല-
പ്പൂവു പോലെന്‍ സുന്ദരീ...

മിന്നുചാര്‍ത്തിക്കൊണ്ടു പോകാന്‍-
വന്നതാണീ മഞ്ചലില്‍ !
വിണ്ണിലേ മലരെന്നുമെന്‍റെ  -
കണ്ണിലേ കുളിരമ്പുമായി...

മാരനെത്തും നേരമായാല്‍,
നാരികള്‍ നടമാടണം !
നാണമാകെ നിന്‍റെ മൊഞ്ചില്‍ 
തീര്‍ത്തു തന്നൂ പൂക്കളം,

ചെഞ്ചിലച്ചുണ്ടൊന്നു കൊണ്ടി-
ന്നിമ്പമായി പ്പാടണം ! 
ചെമ്പകപ്പൂവായി യെന്നില്‍,
കുളിരുനല്‍കിപ്പോരണം !  

ഖല്‍ബിലെന്തോ മിന്നിയല്ലോ-
കണ്ടതും കരംകൊണ്ടതും !
ഇഹലോകമെന്നില്‍ മായുവോളം 
ഇണയായി നീയെന്‍ സുന്ദരീ...

No comments:

Post a Comment